Friday, October 17, 2008

മുറിവ്‌


ദാരുണമായ ഒരവസ്ഥയെ ചിത്രീകരിക്കുന്നതിലൂടെ പ്രേക്ഷകരുടെ ചിന്തയെ ഉണര്‍ത്താന്‍ പര്യാപ്‌തമായ ഒരു ഹൃസ്വചിത്രം കാണാനിടയായി.
മുമ്പ്‌ ദേശാഭിമാനിയില്‍ ജോലി ചെയ്‌തിരുന്ന, ഇപ്പോഴും അത്യാവശ്യം വരകളിലൂടെ തന്റെ സാന്നിദ്ധ്യം വിളിച്ചറിയിക്കുന്ന ദീപേഷ്‌ ആണ്‌ 'മുറിവ്‌' എന്ന ഈ പതിനേഴു മിനുട്ട്‌ ചിത്രത്തിന്റെ സംവിധായകന്‍. പഴയ പൗരോഹിത്യത്തിന്റേയും പുതിയ അധിനിവേശങ്ങളുടേയും കഥകള്‍ പറയാന്‍ മിടുക്കനാണ്‌ ഈ സംവിധായകന്‍. 'ടൈപ്പിസ്റ്റ്‌, 'സേയ്‌വ്‌' എന്നീ ഹൃസ്വ ചിത്രങ്ങള്‍ ശ്രദ്ധേയമായിരുന്നു.
കുരിശേറ്റത്തിന്റെ മുറിവുകളുമായി, ഇന്നും ഇടയനായി കഴിയുന്ന മനുഷ്യപുത്രനെ നല്ല തന്മയത്വത്തോടെ ചിത്രകാരന്‍ അവതരിപ്പിക്കുന്നു. കാണാതായ കുഞ്ഞാടിനെ തിരയുന്ന ക്രിസ്‌തു കഥയെ ഓര്‍മ്മപ്പെടുത്തുന്ന ഇതിലെ കുട്ടി തന്റെ പ്രിയപ്പെട്ട ആട്ടിന്‍ കുട്ടിയെ തിരഞ്ഞ്‌ അലയുന്നു. വികാരിയച്ചന്റെ വിദേശകാറിടിച്ച്‌ മരിച്ച ആട്ടിന്‍കുട്ടിയുടെ പിന്നാലെ പോവുന്ന ഈ മനുഷ്യപുത്രന്‌ അരമനമുറ്റത്തുവെച്ച്‌ തല്ലു കൊള്ളേണ്ടിവരുന്നു. പിന്നീട്‌ കാറിടിച്ച്‌ മരിച്ച തന്റെ കുഞ്ഞാടിനെ അരമനവാസികള്‍ മൃഷ്ടാന്ന ഭോജനമാക്കുന്ന കാഴ്‌ചയാണ്‌ കുട്ടിക്ക്‌ കാണേണ്ടി വരുന്നത്‌.
പൗരോഹിത്യവും അധികാരവും മനുഷ്യനെ എങ്ങിനെ വേട്ടയാടുന്നുവെന്ന്‌ മുറിവുകള്‍ പ്രതിപാദിക്കുന്നു. സത്യവും നീതിയും അധികാരത്തിനും പൗരോഹിത്യത്തിനും എതിര്‍ പക്ഷത്താണെന്നും ക്രിസ്‌തുവിന്റെ നീതിബോധം എല്ലാ വ്യവസ്ഥാപിതത്വത്തിനും വെളിയില്‍ മുറിവേറ്റ്‌, പ്രപഞ്ച സ്‌നേഹത്തോടെ അലയുകയാണെന്നും ഈ ചിത്രം വരച്ചു കാട്ടിതരുന്നു.
നിരവധി രാഷ്ട്രീയ-സാംസ്‌കാരിക ധ്വനികള്‍ നിറഞ്ഞ ഈ ചിത്രം പുതിയൊരു ഭാവുക പരീക്ഷണമാണ്‌ ഇവിടെ നടത്തിയിരിക്കുന്നത്‌. വല്‍സലന്‍ വാതുശ്ശേരി തിരക്കഥയെഴുതി ജലീല്‍ പാദുഷ ക്യാമറ ചലിപ്പിച്ചു..



Wednesday, October 8, 2008

അല ഫെസ്റ്റിവല്‍ തുടങ്ങി

ലയുടെ നേതൃത്വത്തില്‍ 5-മത്‌ ഹൃസ്വ ചലച്ചിത്രോല്‍സവം കോഴിക്കോട്‌ നളന്ദ ഓഡിറ്റോറിയത്തില്‍ ആരംഭിച്ചു. ജെ.ആര്‍. പ്രസാദിന്റെ അദ്ധ്യക്ഷതയില്‍ നവാഗത പ്രതിഭക്കുള്ള ദേശീയ പുരസ്‌കാരം നേടിയ ശ്രി. മധു കൈതപ്രമാണ്‌ പരിപാടി ഉല്‍ഘാടനം ചെയ്‌തത്‌. ഗിരീഷ്‌ പുത്തഞ്ചേരി, വി.ആര്‍. സൂധീഷ്‌, യു.കെ. കുമാരന്‍ തുടങ്ങിയവര്‍ ആശംസകള്‍ നേര്‍ന്നു. നാലു ദിവസങ്ങളിലായി നടക്കുന്ന ഫെസ്റ്റിവലില്‍ ഷോര്‍ട്ട്‌ഫിലിം, ഡോക്യുമെന്ററി, ക്യാമ്പസ്‌ ഫിലിം, ആല്‍ബം, അനിമേഷന്‍, ടെലിഫിലിം എന്നീ ഇനങ്ങളിലായി എകദേശം നൂറ്റമ്പതോളം ചിത്രങ്ങളാണ്‌ പ്രദര്‍ശനത്തിനുണ്ടാവുക.

Tuesday, October 7, 2008

ചെകുത്താന്റെ ബ്രഞ്ച്‌ സെക്രട്ടറി

സി.പി.എം. ബ്രാഞ്ച്‌ സെക്രട്ടറി കൊച്ചു കുഞ്ഞുങ്ങളെ ലൈംഗിക പീഢനത്തിന്‌ ഇരകളാക്കിയതിന്റെ പേരില്‍ അറസ്റ്റു ചെയ്യപ്പെട്ടു.

കോഴിക്കോട്‌ ജില്ലയിലെ ചേമഞ്ചേരി ഗ്രാമപഞ്ചായത്തില്‍ പെട്ട ചിനഞ്ചേരിയിലെ സി.പി.എം. ബ്രാഞ്ച്‌ ഓഫീസില്‍ വെച്ച്‌ ഞായറാഴ്‌ച തോറും നടക്കാറുള്ള ബാലസംഘത്തിന്റെ പരിപാടിക്കിടയിലാണ്‌ 05-10-2008 ന്‌ ബ്രാഞ്ച്‌ സെക്രട്ടറിയും തിക്കോടി എഫ്‌.സി.ഐ.യില്‍ ജോലിക്കാരനുമായ സുധാകരന്‍, 8-9 വയസസുകളുള്ള കൊച്ചു പെണ്‍കുട്ടികളെ ലൈംഗികപീഢനത്തിനു വിധേയമാക്കിയത്‌

കോഴിക്കോട്‌-കൊയിലാണ്ടി റൂട്ടില്‍ വെങ്ങളം റെയില്‍വേ മേല്‍പാലത്തിനടിയല്‍ നിന്നും പടിഞ്ഞാറു ഭാഗത്താണ്‌ ചീനഞ്ചേരി എന്ന സ്ഥലം. ബ്രഞ്ച ഓഫീസ്‌ നാട്ടുകാര്‍ എറിഞ്ഞു തകര്‍ത്തു.

(അങ്ങിനെ വിപ്ലകക്ഷിയുടെ പ്രാദേശിക നേതാവും കൊച്ചു കുഞ്ഞുങ്ങളെ പിഢീപ്പിക്കുന്ന ചെകുത്താന്‍മാരുടെ കളത്തിലേക്ക്‌ വിപ്ലവ വീറോടെ അടിവെച്ചടിവെച്ച്‌...

സി.പി.എം. കോട്ട എന്നു വിശേഷിപ്പിക്കുന്ന ഈ പ്രദേശം സഖാവ്‌ സുധാകന്റെ സാമ്രാജ്യമായിരുന്നു. ദേശാഭിമാനിയില്‍ നിന്നും പ്രൊഫ. എം.എന്‍. വിജയന്‍ പുറത്തുപോയപ്പോള്‍, പാര്‍ട്ടിയിലെ അരുതായ്‌മകള്‍ക്കെതിരെ ശബ്ദമുയര്‍ത്തിയപ്പോള്‍ ഈ സുധാകരന്‍ സഖാവിന്റെ നേതൃത്വത്തില്‍ കുട്ടിസഖാക്കന്‍മാര്‍ ഉശിരോടെ വലിയ ചുവപ്പന്‍ അക്ഷരങ്ങളില്‍ "ഈ ചിത്തഭ്രമക്കാരനെ തളക്കുക" എന്ന്‌ എഴുതിവെക്കുന്നതിന്‌ സാക്ഷിയാവാന്‍ ഈ കാഴ്‌ചക്കാരനും 'ഭാഗ്യമുണ്ടായി' )